ലെജിസ്ലേറ്റീവ് മെജോറിറ്റി കണക്കാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അജിത് പവാര്‍ പക്ഷമാണ് യഥാര്‍ത്ഥ എന്‍സിപി എന്ന നിഗമനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തിച്ചേര്‍ന്നത്. സഭയിലെ 81 എന്‍സിപി എംഎല്‍എമാരില്‍ 51 പേരുടെയും പിന്തുണ അജിത് പവാറിനായിരുന്നു
സുപ്രധാന വകുപ്പുകളെല്ലാം അജിത് പവാറിനും സംഘത്തിനും നല്‍കിയതില്‍ ഷിൻഡെ വിഭാഗം കടുത്ത അതൃപ്തിയിലാണ്. അജിത് പവാറിന് ധനകാര്യം, കൃഷി , ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുകള്‍ നല്‍കിയാല്‍ തങ്ങളുടെ പ്രാധാന്യം കുറയുമെന്ന് അവര്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
മഹാവികാസ് ആഘാഡിയില്‍ ഏറ്റവും കൂടുതല്‍ എം എല്‍ എമാര്‍ ഉള്ളത് എന്‍ സി പിയിലാണ്. 55 എം എൽ എമാരുണ്ടായിരുന്ന ശിവസേനയ്ക്ക് 16 പേരുടെ പിന്തുണ മാത്രമാണ് നിലവിലുള്ളത്. അജിത് പവാർ പക്വതയുള്ള രാഷ്ട്രീയക്കാരനും ഭരണാധികാരിയുമാണെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. അതേസമയം, എന്‍ സി പി- ശിവസേന - കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിമത നീക്കം